ഉള്ളിയേരിയിൽ തെരുവ് നായയുടെ അക്രമണം.




ഉള്ളിയേരി : നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ 9ാം ക്ലാസ് വിദ്യാർത്ഥിനി ചാത്തഞ്ചേരി മീത്തൽ ഷൈജുവിൻ്റെ മകൾ അലോനയ്ക്ക് ഇന്നലെ വൈകീട്ട് 5 മണിക്ക് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് വരുമ്പോൾ ഉള്ളിയേരി ബസ്സ് സ്റ്റാൻ്റിനടുത്ത് നിന്നും ആതകശ്ശേരി ക്ഷേത്രത്തിനടുത്തേയ്ക്ക് പോവുന്ന ഫുട്ട്പാത്തിൽ വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉള്ളിയേരിയിലും പരിസര പ്രദേശി ങ്ങളിലും കഴിഞ്ഞ 3 വർഷത്തിനിടയിൽ 25 ഓളം പേർക്കാണ് നായയുടെ കടിയേൽക്കുന്നത്. ഒരു മാസം മുമ്പ് ഉള്ളിയേരി അങ്ങാടിയിൽ സന്ധ്യ നേരത്ത് 6 ഓളം പേരെയാണ് തെരുവ് നായ അക്രമിച്ചത്. പിന്നീട് 20 ദിവസങ്ങൾക്ക് ശേഷം മാമ്പൊയിലിലും കൂനഞ്ചേരിയിലും നായയുടെ കടിയേറ്റ് വിദ്യാർത്ഥിയടക്കം ഒട്ടെറെ പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അധികൃതർ ഉടൻ തന്നെ തെരുവ് നായയുടെ കാര്യത്തിൽ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
------------------------------
ന്യൂസ്‌ :ഗോവിന്ദൻകുട്ടി ഉള്ളിയേരി

Post a Comment

0 Comments