പച്ചത്തേങ്ങ വില ഉയരുന്നു കർഷകർക്ക് ആശ്വാസമായി.







കോഴിക്കോട്:പച്ചത്തേങ്ങ വില സർവകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ഗ്രാമപ്രദേശങ്ങളിൽ 60 രൂപയും നഗരത്തിൽ 62ന് മുകളിലും എത്തിയിട്ടുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ സീസണിൽ കുറ്റ്യാടി തേങ്ങ ആവശ്യത്തിന് ലഭിച്ചിരുന്നു.
കഴിഞ്ഞ കാലങ്ങളിലുണ്ടായ വിലയിടിവ് കർഷകരെ നാളികേര കൃഷിയിൽ നിന്നും പിന്നോട്ടടിപ്പിച്ചിരുന്നു. ഉൽപാദന ചെലവ് വർധിച്ചതോടെ പലരും പരിപാല ത്തിനുവേണ്ട പരിഗണന നൽകിയിരുന്നില്ല. ഇതുകൊണ്ട് തന്നെ നാളികേര ഉൽപാദന ത്തിൽ വൻ ഇടിവാണ് ഉണ്ടായത്. കിലോക്ക് 25ഉം 30രൂപ വരെ പച്ചത്തേങ്ങക്ക് ലഭിച്ചിരു ന്ന കാലമുണ്ടായിരുന്നു. ഇതോടെയാണ് കർ ഷകർ കൃഷിയിൽ നിന്നും പിന്നോട്ടുപോയ ത്. കൂടാതെ വന്യമൃഗശല്യവും കർഷകർക്ക് ഇരുട്ടടിയായി മാറി. പച്ചത്തേങ്ങക്കൊപ്പം രാ ജാപ്പൂർ (സംസ്കകരിച്ച കൊപ്ര) വിലയും വർ ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വടകര മാർക്കറ്റിൽ രാ ജാപ്പൂർ വില ക്വിന്റ്റലിന് 20000ലെത്തിയിട്ടുണ്ട്. ഉണ്ടകൊപ്ര വില ക്വിൻ്റലിന് 17250 രൂപ യാണ്. അടുത്തിടെ ഉണ്ടകൊപ്ര വിലയിൽ പ്രകടമായ മാറ്റം ഉണ്ടായിരുന്നില്ല.

Post a Comment

0 Comments