പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി: ക്ഷേത്രാങ്കണം ഭക്തിസാന്ദ്രം.





കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍ കഴിഞ്ഞ ശേഷം മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് പുണ്യാഹം ചടങ്ങിന് ശേഷം നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കൊടിയേറ്റം ചടങ്ങ് നടന്നു. രാവിലത്തെ കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാർ മേളപ്രമാണിയാകും. തുടര്‍ന്ന് ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും.

രാവിലെ കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തിൽനിന്ന്‌ ആദ്യ അവകാശവരവ് ക്ഷേത്രത്തിലെത്തും. തുടർന്ന് കുന്ന്യോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള വരവുകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് കാഴ്ചശീവേലി-മേളപ്രമാണം പോരൂർ അനീഷ് മാരാർ. 6.30ന് നടക്കുന്ന സാംസ്കാരികസദസ്സിൽ യു.കെ. കുമാരൻ, കെ.പി സുധീര, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവർ പങ്കെടുക്കും. 7.30ന് ഗാനമേള31ന് രാവിലെയും വൈകീട്ടും കാഴ്ചശീവേലി. മേളപ്രമാണം രാവിലെ വെളിയണ്ണൂർ സത്യൻ മാരാർ, വൈകീട്ട് തൃപ്പനംകോട്ട് പരമേശ്വരൻ മാരാർ. ഓട്ടൻതുള്ളൽ, രാത്രി എട്ടിന് തായമ്പക-കല്ലുവഴി പ്രകാശൻ. നാടകം- കാളിക. അവതരണം സരോവരം തിരുവനന്തപുരം.

Post a Comment

0 Comments