കൊയിലാണ്ടി: എംഡിഎംഎ പോലുള്ള രാസലഹരി വസ്തുക്കൾ ഗ്രാമങ്ങളിൽ നിറയുന്നു.
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടേരിയിൽ ശനിയാഴ്ച
രണ്ടിടത്ത് നടന്ന പരിശോധനയിൽ 21.19 ഗ്രാം എംഡിഎംഎ പിടികൂടി.
നടേരി കാവുംവട്ടം കൊല്ലോറത്ത് മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 18.19 ഗ്രാം എംഡിഎംഎ പിടികൂടി. വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് ലഹരി വസ്തു കണ്ടെടുത്തത്. പിന്നീട് നടന്ന പരിശോധയിൽ നടേരി മഞ്ഞളാട് പറമ്പിൽ ഹബീബിനെ മൂന്നു ഗ്രാം എംഡിഎംഎയും പിടികൂടി. ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായ രണ്ടു പേരും ഒരേ സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.
രാസലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യം സമൂഹത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ബോധവത്കരങ്ങളൊക്കെ നടക്കുന്നുവെങ്കിലും കാര്യമായ ചലനമുണ്ടാക്കീട്ടി ല്ലെന്നാണ് കാണുന്നത്. മദ്യത്തിനെതിരെ പതിറ്റാണ്ടുകൾ ബോധവത്കരണം നടത്തി നാം എവിടെയെത്തിച്ചു വെന്നതും ഓർക്കണം. നാർക്കോട്ടിക് സേനാ വിഭാഗവും പോലീസും എക്സൈസും ശ്രമിച്ചാലും പരിമിതിയുണ്ട്. രണ്ടും മൂന്നും ഗ്രാം ലഹരി വസ്തുക്കൾ ഒളിപ്പിക്കാൻ വളരെ എളുപ്പമല്ലേ? നിരന്തര നിരീക്ഷണവും രഹസ്യവിവരവുമൊക്കെയാണ് കുറേയെങ്കിലും പിടി കൂടാൻ സഹായക മാകുന്നത്. പിടികൂടുന്നതാവട്ടെ മിക്കപ്പോഴും താഴേത്തട്ടിലുള്ള കണ്ണികളേയുമാണ്. ജാമ്യം കിട്ടാവുന്ന അളവ് മാത്രം കൈവശം വെയ്ക്കുന്നതും ഇവരുടെ പതിവ് തന്ത്രമാണ്.
0 Comments