ദേവപ്രീതിക്ക് നാലു വയസ്സുകാരിയെ കൊന്നു രക്തം കുടുംബക്ഷേത്രത്തിൽ അർപ്പിച്ചു യുവാവ്.






അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്. ഗുജറാത്തിലെ ഛോട്ടാ ഉദേപുറിലാണ് ക്രൂരത. സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന നാല്‍പതുവയസിലേറെ പ്രായമുള്ള ലാലാഭായ് താഡ്​വി അറസ്റ്റിലായി.കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

മുറ്റത്ത് ഒന്നര വയസുള്ള സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കാണാതെയായത്.  നിലവിളി കേട്ട് ഓടിയെത്തിയ അമ്മ കയ്യില്‍ കോടാലിയുമായി യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എതിര്‍ത്തുവെങ്കിലും യുവതിയെ തള്ളിമാറ്റി അയാള്‍ കുട്ടിയെ കൊണ്ടുപോയി.  കഴുത്തറുത്ത ശേഷം രക്തം ശേഖരിച്
 ദേവപ്രീതിക്കായാണ് സമർപ്പിച്ചു എന്നും പറയുന്നു.കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വെട്ടിക്കൊല്ലുമെന്ന് എല്ലാവരെയും പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments