കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്താൽ ബ്രീത്ത് അനലൈസറിലെ ഒറിജിനൽ പ്രിൻ്റ് ഔട്ട് തെളിവായി നിർബന്ധമെന്ന് ഹൈക്കോടതി. കോടതിക്കു മുന്നിൽ പോലീസ് തയ്യാറാക്കുന്ന പകർപ്പ് തെളിവായി സ്വീകരിക്കില്ല്ലെന്നും പ്രിൻ്റ് ഔട്ട് വേണമെന്നും ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടു. മദ്യപിച്ചതായി സംശയം തോന്നിയാൽ രണ്ട് മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധന വേണമെന്ന ചട്ടമടക്കം പാലിക്കപ്പെടണം. കുറ്റാരോപിതൻ മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറാകാത്ത പക്ഷം ബ്രീത്ത് അനലൈസറിലെ ഒറിജിനൽ പ്രിൻറ് ഔട്ട് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
0 Comments