ചീക്കിലോട് : അറുപത് വർഷങ്ങൾക്കപ്പുറം ചീക്കിലോട് അങ്ങാടിയിൽ ആയുർവേദ വൈദ്യശാല ആരംഭിച്ച ഡോക്ടർ കെ ചാത്തു (83) ഓർമ്മയായി.
ചീക്കിലോട് അങ്ങാടിയിൽ റോഡിന്റെ വശങ്ങളിലും, കനാൽ ഓരങ്ങളിലും ഒങ്ങ്, ആൽമരം, മെയ് ഫ്ലവർ ഉൾപ്പെടെയുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുകയും വേനൽ കാലങ്ങളിൽ പരിചരിക്കുകയും ചെയ്ത് ചീക്കിലോട് എത്തുന്നവർക്ക് കുളിമയാർന്ന തണലേകുന്ന വിധം അങ്ങാടിക്ക് ഹരിതാഭമായ മുഖച്ഛായ പകർന്നു നൽകുന്നതിൽ നിരന്തരം ഇടപെട്ടിരുന്ന ഒരു പ്രകൃതി സ്നേഹിയായിരുന്നു ചാത്തു ഡോക്ടർ.
ആര്യവൈദ്യ ഭിഷഗ്വരനായി തുടങ്ങി പിന്നീട് സർക്കാർ ജോലി ലഭിച്ചതിനുശേഷവും തൻ്റെ വൈദ്യശാല തുടർന്നുപോന്നിരുന്നു അദ്ധേഹം. വിരമിച്ച ശേഷം മുഴുവൻ സമയവും സർക്കാർസ്ഥാപനമായ ഔഷധി ഏജൻസിയിൽ രോഗികളെ ചികിത്സിച്ചിരുന്നു.
വൈദ്യശാലയുടെ നടുമുറ്റത്തുള്ള കുളത്തിൽ മീൻ വളർത്തുന്നത് ഡോക്ടർക്ക് ഹരമായിരുന്നെങ്കിലും ചികിത്സയ്ക്ക് എത്തുന്നവർക്ക് അതൊരു കൗതുകമായിരുന്നു.
പരേതരായ കവലായി കുഞ്ഞിരാമന്റെയും കുട്ടൂലിയുടെയും മകനാണ്.
ഭാര്യ: പരേതയായ ഡോ. ജി ജഗദമ്മ. മക്കൾ: ഡോ. നവീൻ ( അസോസിയേറ്റ് പ്രൊഫസർ രാജീവ് ഗാന്ധി കോളേജ്, മാഹി ), കവിത. മരുമക്കൾ: ഡോ.വിദ്യ നവീൻ ( മെഡിക്കൽ ഓഫീസർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ പന്നിക്കോട്ടൂർ ), ഇന്ദുകുമാർ സി.എം ( ക്രിയാറ്റീവ് ബിൽഡേഴ്സ് ), സഹോദരങ്ങൾ: ഭാസ്ക്കരൻ, സാവിത്രി, പരേതരായ കുമാരൻ, കുഞ്ഞികൃഷ്ണൻ, യശോദ, ശാരദ,ദേവി,കേളുക്കുട്ടി. കോഴിക്കോട് പുതിയങ്ങാടി കോയാറോഡിൽ കവിതയിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്.
0 Comments