ന്യൂഡൽഹി:ആശ്രിത നിയമനത്തിലെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലിക്ക് അര്‍ഹതയുണ്ടാകും. ജീവനക്കാര്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെയാവും നിയമനം നല്‍കുക. സര്‍വീസിലുള്ള വ്യക്തി മരിക്കുമ്പോള്‍ മകന് എല്ലെങ്കില്‍ മകള്‍ക്ക് 13 വയസുണ്ടെങ്കിലെ പിന്നീട് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.
ഇന്‍വാലിഡ് പെന്‍ഷണറാണ് മരിക്കുന്നതെങ്കില്‍ ആശ്രീതര്‍ക്ക് ജോലി ലഭിക്കില്ല. പുനര്‍നിയമനം, സര്‍വീസ് നീട്ടിക്കൊടുക്കല്‍ സമയത്ത് മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കും ജോലി ലഭിക്കില്ല. എയ്ഡഡ് സ്ഥാനങ്ങളിലെ ജീവനക്കാര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.
സ്വമേധയാ സര്‍വീസ് വിട്ടവരുടെ ആശ്രീതര്‍ക്കും നിയമനം കിട്ടില്ല. ആശ്രിത നിയമനത്തിന് അര്‍ഹരായ ബന്ധുക്കള്‍, മുന്‍ഗണനാ ക്രമം എന്നിവയും മന്ത്രിസഭ അംഗീകരിച്ചു. മരണമടയുന്ന വ്യക്തിയുടെ ഭാര്യയോ ഭര്‍ത്താവോ ജോലിനേടുന്നതിന് മറ്റുള്ള ആശ്രീതരുടെ സമ്മതപത്രം ആവശ്യമില്ല. വിവാഹമോചനം നേടിയവരാണ് മരണമടയുന്നതെങ്കില്‍ അവരുടെ മക്കള്‍ക്ക് ജോലിക്ക് അര്‍ഹതയുണ്ടാകും .
0 Comments