മ്യാന്മാറിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. ആയിരത്തോളം പേർക്ക് പരുക്കേറ്റു.ഇപ്പോഴും നിരവധി പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരും. ഭൂചലനത്തില് ആയിരക്കണക്കിന് പേർ മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പ്രവചിച്ചു.
മ്യാന്മറിലെ പട്ടാള മേധാവി മിന് ഓങ് ഫ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ച് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. ആറ് പ്രവിശ്യകളിലും തായ്ലൻ്റിലെ തലസ്ഥാനം ബാങ്കോക്കിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വ്യക്തതയില്ലെങ്കിലും, സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വീടുകളും റോഡുകളും തകർന്നതും നിരവധി പേർ കുടുങ്ങിയതുമാണ് കാണുന്നത്.
ശക്തമായ ഭൂചലനത്തിൽ മ്യാന്മറിലും തായ്ലൻഡിലും കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനാല് തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സംഘങ്ങൾ അറിയിച്ചു. ബാങ്കോക്കില് മെട്രോ, റെയിൽ സർവ്വീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തായ്ലൻഡ് പ്രധാനമന്ത്രി പേടോങ്ടാണ് ഷിനാവത്ര ഫൂക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷമാണ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തായ്ലന്റ് പ്രധാനമന്ത്രിയും സർക്കാർ അധികാരികളും സൈനിക കമാൻഡറുമായി വൈകിട്ട് അഞ്ചോടെ കൂടിക്കാഴ്ച നടത്തി. സൈന്യത്തിലെ ഡിസാസ്റ്റർ റിലീഫ് സെന്റർ, സൈനികർ എന്നിവയുടെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് സൈന്യം ഉത്തരവു നൽകി. രക്ഷാ ഉപകരണങ്ങളും ഉപയോഗിക്കും. സൈന്യത്തിന്റെ മെഡിക്കൽ യൂനിറ്റുകളും ദുരന്ത സ്ഥലത്തെത്തിച്ചു. ബാങ്കോക്കിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം നിലം പതിച്ചു. 81തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഉപ പ്രധാനമന്ത്രി പറഞ്ഞു. രണ്ടു പ്രധാന ടെലികോം കമ്പനികളും തകർന്നതിനാൽ ആയശവിനിമയം മുടങ്ങി. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
0 Comments