ന്യൂഡൽഹി : വിദേശസർവകലാശാലകളില്‍ നിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇനി തുല്യത സർട്ടിഫിക്കറ്റ് നല്‍കുന്നത് യുജിസി.ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തുല്യത സർട്ടിഫക്കറ്റ് നല്‍കുന്നതിലെ നടപടി ക്രമങ്ങള്‍ സുത്യാരകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുമതല യു ജി സിക്ക് കൈമാറുന്നതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. കാലതാമസം ഒഴിവാക്കാനാണ് പുതിയ ചട്ടങ്ങളെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓണ്‍ലൈനായി തുല്യതയ്ക്ക് അപേക്ഷ നല്‍കാനായി പ്രത്യേക വെബ്സൈറ്റ് നിലവില്‍ വരും. പതിനഞ്ച് ദിവസത്തിനുള്ളില്‍ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാനായി യു ജി സി കമ്മറ്റി രൂപീകരിക്കും. ഇതിനായി രേഖകള്‍ സമർപ്പിക്കണം ഇന്ത്യയിലെ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുത്താകും നടപടികള്‍. അംഗീകൃത വിദേശ വിദ്യാഭ്യാസ സ്ഥാപനമാകണം, മുഴുവൻ സമയ കോഴ്സാകണം, ഫ്രാഞ്ചൈസി സ്ഥാപനം നല്‍കുന്ന ബിരുദം അംഗീകരിക്കില്ല, ഏതിർ വാദമുണ്ടെങ്കില്‍ വീണ്ടും യു ജി സിയെ സമീപിക്കാം എന്നിവയാണ് മാനദണ്ഡങ്ങള്‍.
0 Comments